Monday, October 21, 2013

ചൂടും ചൂരുമുള്ള കവിത

കവിത പിറക്കുന്നത് ഉന്‍മാദികളുടെ 
ഹൃദയത്തില്‍ നിന്നാണത്രേ.
ഉച്ച വെയില്‍ പൊള്ളിച്ചു തുടങ്ങുമ്പോള്‍
മുടിയിഴകളില്‍ നിന്ന് ഉന്‍മാദം ഒലിച്ചു വരും.
മൌനത്തിന്‍റെ ഗന്ധത്തോടെ അത് 
മുഖത്തിന്‍റെ മദ്ധ്യത്തിലങ്ങനെ നൃത്തം ചവിട്ടും.
നിമിഷങ്ങള്‍ കാറ്റിനെ ചുംബിച്ചു കൊണ്ട്
കടന്നു പോകുമ്പോള്‍
മൌനത്തിന്‍റെ ഗന്ധം ഹൃദയത്തെ തുളച്ച് 
പിറവിയുടെ ആലയത്തില്‍ ഇണയെ തേടി അലയും.
പിന്നെയെപ്പൊഴോ ഒന്നാകലിന്‍റെ നോവില്‍
പിറക്കുകയായി ചൂടും ചൂരുമുള്ള കവിത..

No comments:

Post a Comment