Saturday, April 27, 2013

ന്യായാധിപന്‍



തലസ്ഥാനം കത്തിയെരിയാന്‍ കാത്തിരിക്കുന്നു.
അപ്പോഴും വീണ വായിക്കുന്ന ന്യായാധിപന്‍
ഒരു പ്രതീകമത്രേ,
ഷണ്ഡത്വം പിടിച്ച് മരവിച്ച ഒരു സമൂഹത്തിന്‍റെ.
അഗ്നിഗോളങ്ങള്‍ വര്‍ഷിക്കുമ്പോള്‍ കരിഞ്ഞു പോയ മാംസപിണ്ഡങ്ങളില്‍ ഇനി തിരയാം പെണ്ണിന്‍റെ അവയവങ്ങളെ...

മതത്തിന്‍റെ നിലവിളികള്‍

 
മഴയുടെ അലമുറയില്‍ ഒഴുകി പോകുന്ന മതത്തിന്‍റെ നിലവിളികള്‍
മുറിവേല്‍ക്കുന്നത് മാനവനോ ദൈവത്തിനോ?
മതം പഠിപ്പിക്കുന്നിടത്ത്
ആയുധത്തിനു പകരം പ്രണയമൂറുന്ന വരികളുയരാത്തിടത്തോളം
മഴ പെയ്യുന്നത് മുറിവേല്‍പ്പിച്ചുകൊണ്ടു തന്നെയാകും...

ഭ്രാന്തന്‍ കുതിര


ഭ്രാന്തന്‍ കുതിരയെ മെരുക്കാന്‍ ശ്രമിച്ച്
അവന്‍ മടുത്തിരിക്കുന്നു.
ചന്തയില്‍ നിന്നുള്ള വഴിയിലെങ്ങോ
കടിഞ്ഞാണ്‍ നഷ്ടമായിപ്പോയി.
ഇനിയിപ്പോള്‍ അമര്‍ത്തി ഒരു ചുംബനം നല്‍കാം
ആര്‍ദ്രമായ നോട്ടം കണ്ണുകളിലേയ്ക്കയച്ച് ,
സ്നേഹം കൊണ്ട് തലോടി നോക്കാം.

Friday, April 26, 2013

ഇന്ന് മുഖപുസ്തകം



കലാലയത്തിന്‍റെ കവാടത്തില്‍ നിന്ന്,
ഉള്ളില്‍ അലയ്ക്കുന്ന തിര തള്ളല്‍ മറികടക്കാനാകാതെ
ഓടിയത്, ബ്ലാക്ക് ബോര്‍ഡില്‍ മുറിവുണ്ടാക്കാന്‍ ...
ചോക്കു കൊണ്ടെഴുതിയ ഹൃദയത്തെ
പേറുന്ന കറുത്ത പ്രതലം പോലെ
ഇന്ന് മുഖപുസ്തകം....

മഴ നനഞ്ഞതിന്‍റെ ഭ്രാന്ത്...


ഇടവഴികളില്‍ കാത്തു നിന്ന സൂര്യന്,
അതി മൃദുവായി ഒരു ചുംബനം
പുലരിമഞ്ഞിന്‍റെ തുള്ളിയ്ക്ക്
തട്ടിത്തെറിച്ചു പോകുന്ന വെയിലിന്‍റെ
ചിരി...
ചിരിക്കുന്ന പൂവുകള്‍ക്ക്
മഴ നനഞ്ഞതിന്‍റെ ഭ്രാന്ത്...

നെഞ്ചിന്‍റെ ചൂട്.....

കാലമൊരു മഴയായി പെയ്തു.
പകല്‍ കണ്ട് മിണ്ടാതെ നിന്ന
ഇലക്കൂമ്പുകള്‍ ഒരു മഴയില്‍
ലോകം മറന്ന് നൃത്തത്തില്‍ ...
മരിച്ചു കിടന്ന മണ്ണിന്‍റെ
മഴ ഗന്ധത്തില്‍ ഒലിച്ചു
പോയ നെഞ്ചിന്‍റെ ചൂട്.....