Tuesday, October 22, 2013

നഗ്നമാക്കപ്പെടുകയെന്നാല്‍ ഉടലിന്‍റെ വെളിപ്പെടുത്തലാണ്.

നഗ്നതയുടെ മുനമ്പുകളില്‍ അവള്‍ തലകുമ്പിട്ടിരുന്നു
അവകാശികളില്ലാത്ത ശരീരത്തില്‍ ചോരയുണങ്ങിയ പാടുകള്‍
കവിളിലെ ഉണങ്ങിയ നീരിന്, ആദ്യം മടുപ്പ് പിന്നെ നിശ്ചലത
വാക്കുകള്‍ കൊത്തിപ്പറിച്ച വസ്ത്രവും പേറി നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേയ്ക്ക് കിതപ്പോടെ ഓടുന്നവള്‍
ചോരവാര്‍ന്നുണങ്ങിയ മുറിപ്പാടുകള്‍ കരിഞ്ഞിരുന്നു
പക്ഷേ മാതൃത്വം നഷ്ടമായ ശരീരത്തിന്, ഇനിയാരു വിലയിടും?
അഭയത്തിനായി കരഞ്ഞപ്പോള്‍ ദാനം കിട്ടിയ
ഇത്തിരി വസ്ത്രത്തില്‍ എന്തു നഗ്നതയാണ്, മറയ്ക്കേണ്ടതെന്നറിയാതെ അവള്‍ വെറുതേയിരുന്നു
ക്ഷേത്രഗോപുരങ്ങളില്‍ മാറുമറയ്കകതെ നൃത്തം വയ്ക്കുന്ന
ചുവന്ന ശില്‍പ്പങ്ങളില്‍ അവള്‍ സ്വയം ഒളിപ്പിച്ചു
പിന്നെ....
പട്ടുടുത്ത് മേലാട ചാര്‍ത്തിയ ഭഗവാനേ തള്ളിപ്പറഞ്ഞു.
നഷ്ടമായത് ശരീരമോ മനസ്സോ
നഗ്നമാക്കപ്പെടുകയെന്നാല്‍ ഉടലിന്‍റെ വെളിപ്പെടുത്തലാണ്.
ലോകം മുഴുവന്‍ കണ്ണില്ലാതെ പരിഹസിക്കുന്നതോര്‍ത്ത് അപ്പോഴവള്‍ക്ക് ചിരി വന്നു
അന്നു മുതലാണ്, അവള്‍ ഒരു വിപ്ലവകാരിയായത്...

No comments:

Post a Comment